Friday, April 18, 2008

നീ

നമ്മുടെ ഒരോ പ്രതിസന്ധിയിലും വഴികാട്ടിയാവുന്ന, പ്രതിഫലം ആഗ്രഹിക്കാത്ത നമ്മുടെ നല്ല സുഹൃത്തുക്കള്‍ക്കു വേണ്ടി....

മീട്ടാത്ത വിപഞ്ജികയുടെ സ്വരം ഞാനറിഞ്ഞതു
നിന്‍ വിരല്‍ത്തുമ്പില്‍ നിന്നായിരുന്നു.

ഒരു നിമിഷത്തിന്‍ മയക്കത്തിന്നിടയില്‍
ജീവിതവും യാഥാര്‍ത്ഥ്യവും അന്യമായ്
എതോ എകാന്ത തീരത്തു ഞാനലയവേ..

കയ്ത്തിരി നാളമായ് എന്നരികില്‍ വന്നു നീ
തട്ടിയുണര്‍ത്തി, ഭ്രാന്തമാം ചിന്തകള്‍തന്‍
നീരാളികൈകളെ അരിഞ്ഞു വീഴ്ത്തി..

ഇന്നും അറിയാത്ത എതോ സ്വപ്നത്തില്‍ നിന്നും
വിളിച്ചുണര്‍ത്തി എനിക്കായ് ജീവിതത്തിന്‍
വഴിത്താരകള്‍ തീര്‍ത്തു തന്നു.

ഏതൊ നിഴല്‍ വെളിചത്തില്, നിന്നില്‍ ഞാന്
കണ്ടതെന്റെ ആത്മാവിനെയായിരുന്നോ?
അറിയിലെനിക്ക്‌....

ഒരു സ്വാന്തനം പൊലെ എന്നും നീയാം ദീപം
എന്നരികില്‍ വെണമെന്നുഞാന്‍ പറഞ്ഞില്ലയെങ്കിലും
പറയാതറിഞ്ഞു നീയെന്‍ മൌനതിന്‍ വാക്കുകള്‍.

സ്നേഹാര്‍ദ്രമാം മന്ദസ്മിതത്തില്‍ ചാലിച്ച
മന്ത്രങ്ങള്‍ മെല്ലെയോതി നീ
"നിന്റെ സ്വപ്നത്തിന്‍ കുരുന്നു ചിറകുകള്‍ക്കാവില്ല
എനിയുമെറേ ദൂരം താണ്ടുവാന്‍,"

തളരാതെ നിന്‍ വാക്കുകള്‍ പെറുക്കിയെടുക്കവേ
നടന്നകന്നു നീ, മിഴിപൂട്ടി ഞാന്‍.............

.